ഇരുട്ടിൽ ഒരു പുണ്യാളൻ_പി എഫ് മാത്യൂസ്
ഇരുട്ടിൽ ഒരു പുണ്യാളൻ___ പി എഫ് മാത്യൂസ് ദൈവമുണ്ടെന്ന വിശ്വാസത്തിനൊപ്പം തന്നെ വേരുറച്ചു പോയതാണ് സാത്താന്റെയും പിശാചിന്റെയും വിശ്വാസങ്ങളും. കർമ്മലിയുടെ അവസാന കത്തിൽ വെളിപ്പെടുത്തുന്നതും അതുതന്നെയാണ് ഈ നോവലിൽ സംഭവിക്കുന്നത് യാഥാർത്ഥ്യമാണോ മിഥ്യയാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് കഥാകാരൻ ഈ വായനയെ കൊണ്ടുപോയിരിക്കുന്നത്. മൂസാഹാജി ലോഡ്ജിൽ മുറിയെടുക്കുന്ന എഴുത്തുകാരൻ വരെ ഈ കഥയിൽ പങ്കാളിയാവുന്നുണ്ട്. പറങ്കികളുടെ നിധികുംഭത്തിന് കാവലിനായി അടിമയും കാവൽക്കാരനും ആയ കാപ്പിരിയെ കൊന്ന് അവിടെ കുഴിച്ചിട്ടു. ആത്മാവായി മാറിയ കാപ്പിരി മുടങ്ങാതെ കള്ളും കൂരിക്കറിയും ചുരുട്ടും തന്ന് ആരാധിക്കുന്ന നാട്ടുകാരായ കറുമ്പന്മാരുമായി സന്ധി ഉണ്ടാക്കിയെന്ന് മാത്രമല്ല ആത്മാവിനെ വരെ പണയം വെച്ച് സേവിക്കുന്നവർക്ക് നിധി കുംഭം വിട്ടുകൊടുക്കാൻ തയ്യാറായി നിൽക്കുന്ന ആളുമായി. താഴെത്തട്ടിലുള്ള ആളുകളുടെ നായക പരിവേഷത്തിൽ നിന്ന് പതിയെ മുത്തപ്പന് മാറ്റം വന്നു. അന്നംകുട്ടി പറഞ്ഞപോലെ "സ്വത്തും പണവും മനുഷ്യനെ മാത്രമല്ല ആത്മാക്കളെയും ദുഷിപ്പിക്കും". സമ്പാദിക്കാൻ കണ്ടെത്തുന്ന ഏറ്റവും എളുപ്പമുള്ള മാർഗ്ഗം , പറങ്കികളുടെ കാ...

Comments
Post a Comment