Posts

പുറ്റ് വിനയ് തോമസ്

Image
അപരിഷ്‌കൃതമായ ചിന്തകളുടെ ജീനുകള്‍ കുടിയിരിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള അനുഭവലോകമാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്. ഒരു സമൂഹം കുടുംബം എന്ന വ്യവസ്ഥയ്ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന സ്ഥാനമാനങ്ങളെ പറ്റിയും മനുഷ്യരിലെ കപട സദാചാര ചിന്തകളെ പറ്റിയും മതങ്ങള്‍ അധികാരം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്ന മനുഷ്യ വികാരങ്ങളെ കുറിച്ചും ആഴത്തിലുള്ള സംവാദങ്ങള്‍ക്ക് ഈ നോവലില്‍ ഇടം കൊടുക്കുന്നു. കുടുംബമെന്നത് പുരുഷാധിപത്യപരമായ ഒരു സംവിധാനമാണ്. കാലമെത്ര കഴിഞ്ഞാലും ഇപ്പോഴും ആ നിലപാടില്‍ തന്നെയാണ് ഓരോ സമൂഹത്തിലെയും കുടുംബത്തിന്റെ അധികാര വ്യവസ്ഥ. കുടുംബമെന്ന പ്രസ്ഥാനത്തിലെ അധികാരവ്യവസ്ഥയും ലിംഗനീതിയുടെ വിവേചനവും ശക്തമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഏകദേശം അതേ നാണയത്തിന്റെ മറുവശം പോലെ തുടര്‍ന്നുവരുന്ന മറ്റൊന്നാണ് മനുഷ്യരിലെ കപട സദാചാരബോധവും.  പെരുമ്പാടി എന്ന സ്ഥലത്തേക്കുള്ള കുടിയേറ്റവും അവിടുത്തെ ജീവിത സാഹചര്യങ്ങളും നോവല്‍ ഘടനയില്‍ പുതുമ നിറഞ്ഞ വിഷയമല്ല. എന്നാല്‍ പുറ്റിനെ വ്യത്യസ്തമാക്കുന്നത് അതിലെ ആഖ്യാനവും എഴുത്തുകാരന്‍ സമൂഹത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന കാല, ദേശ, ഭാഷ, സാമ...

കടലിന്റെ മണം പിഎഫ് മാത്യൂസ്

Image
മനുഷ്യ മനസ്സ് എന്നു പറയുന്നത് വെളിവില്ലാതെ പായുന്ന ഭ്രാന്തൻ വാഹനമാണ്. അതിനു തോന്നുമ്പോൾ കരയിലോടാം കടലിൽ നീന്താം ആകാശത്തിലൂടെ പറക്കുകയും അന്തരീക്ഷത്തിൽ അലിഞ്ഞുപോകുകയും ചെയ്യാം. അതിനെ യുക്തി എന്ന ഒരൊറ്റ അളവുകോലു വച്ചു കണക്കു കൂട്ടി മനുഷ്യജീവിതത്തിൽ സംഭവി ക്കാവുന്ന കാര്യങ്ങൾകൊണ്ട് കഥ കെട്ടിയുണ്ടാക്കുന്നത് താണ തരം ബൗദ്ധിക കർമ്മമാണെന്നും തോന്നുന്നുണ്ട്.  കുറച്ച്  സാധാരണ മനുഷ്യരുടെ ചുറ്റുപാടുകളും അവര്‍ക്ക് നേരിടേണ്ടി വരുന്ന അസാധാരണ സാഹ്യചര്യങ്ങളും തുറന്നു കാട്ടുന്ന ഒരു നോവല്‍ ആണ്. കടല്‍ പോലെ എല്ലാം ഒളിപ്പിച്ച് വച്ച് പുറമേ ശാന്തമായി തിരയടിച്ച് കൊണ്ടിരിക്കുന്ന സമസ്യയെ വളരെ വിദഗ്തമായി ആവിഷ്കരിച്ചിരിക്കുന്നു. ഗുമസ്‌തരും ലൈംഗിക ത്തൊഴിലാളികളും മരാമത്തു കരാറുകാരും പിമ്പുകളും പോലീസു കാരും വക്കീലരും വിദ്യാർത്ഥികളും അരാജകരും കലാകാരരും തൊഴിൽ രഹിതരുമെല്ലാം വ്യാപരിക്കുന്നുണ്ടെങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല.

അടങ്ങ് മലയാളീ: പത്ത് രതിക്കഥകൾ_ ഉണ്ണി ആർ

Image
ഭീകരത സൃഷ്ടിക്കുന്ന രതി വൈകൃതങ്ങളും ആൺ ശൂരത്വങ്ങളും മാത്രമാണ്   ഈ രതിക്കഥകളിൽ നിറഞ്ഞുനിൽക്കുന്നത്. മറ്റു ഭാഷകളിലെ മഹത്തായ രതി കഥകൾ ലിംഗഭേദമന്യേ വായനക്കാരുടെ ചോദനകളെ  ഉണർത്താൻ പര്യാപ്തമാകുമ്പോൾ ഭയവും അറപ്പും വെറുപ്പുമൊക്കെ ജനിപ്പിക്കാൻ പര്യാപ്തമായ സന്ദർഭസൃഷ്ടിയും പാത്രസൃഷ്ടിയും കൊണ്ട് ഏതോ തരത്തിലെ ആത്മ സംതൃപ്തി തേടാൻ ശ്രമിക്കുകയാണ് കഥാകൃത്ത് എന്നുപോലും തോന്നിപ്പോകും.  സ്വയംഭാഗം, വാത്സ്യായനൻ, പ്രിയനേ വാഴ്ത്തപ്പെട്ട പാപീ, മാവ്  വെട്ടുന്നില്ല, ഒരു ഭയങ്കര കാമുകൻ, പെണ്ണും ചെറുക്കനും, സൗന്ദര്യലഹരി  മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, ജലം, നീലച്ചിത്രം, ലീല എന്നിവയാണ് സമാഹാരത്തിലെ കഥകൾ. ഇതിൽ തന്നെ വാത്സ്യായനൻ, മാവ് വെട്ടുന്നില്ല, പ്രിയനേ വാഴ്ത്തപെട്ട പാപീ, നീലച്ചിത്രം, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, എന്നിവയെല്ലാം വെറുതെ വായിച്ചു പോകാവുന്നവ മാത്രമായിട്ടാണ് എനിക്ക്  തോന്നിയത്.  മനുഷ്യന്റെ  ആഗ്രഹ  പൂർത്തീകരണത്തിന് ഏതറ്റം  വരേയും  കടന്നുപോകാവുന്ന മനസ്സിനോട് അടങ്ങ് മലയാളി എന്നൊക്കെ പറയാം പക്ഷേ ഇത്തരത്തിലുള്ള  ഭയാത്മകമായ സന്ദർഭ...

കറുത്തച്ചൻ _ എസ് കെ ഹരിനാഥ്

Image
ഒരു പെൺകുട്ടിയുടെ ആത്മഹത്യ സൃഷ്‌ടിച്ച ആഘാതത്തിന്റെ്റെ ദുരൂഹതകൾ തേടി അവളുടെ കാമുകന അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവൽ. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലർ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങൾ എന്തൊക്കെയാണ് ? ഷഫീകിന്റെ കോളേജ് കാലത്തെ കാമുകി അയറിന്റെ ആത്മഹത്യയുടെ കാരണം തേടി പോകുന്നതും, പിന്നീട് കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ പോരാളികൾ എന്ന ഉത്തരം കണ്ടെത്തുന്നതും പൈശാചികആക്രമണങ്ങളെ ദൈവികമായ ശക്തി കൊണ്ട് ഫാദര്‍ സൈമണ്‍  വരുതിയിൽ വരുത്തുന്നതും ആയിരുന്നു..  കഥയില്‍ ഉടനീളം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ സാത്താന്‍ അതി ക്രൂരമായി തന്നെ നേരിടുന്നു. ഫാദര്‍ വിന്‍സെന്റ് തുടങ്ങി ഫാദര്‍ പയസ് വരെ ചെന്നെത്തുന്ന നിര. തലനാരിഴക്ക് രക്ഷപ്പെട്ട് പോകുന്ന ഷഫീക്കും ഫാദര്‍ ലൂയിയും ആരോഗ്യകരമായി തിരിച്ചെത്ത...

ഭ്രാന്ത്_പമ്മൻ

Image
പ്രസിദ്ധമായ മേലേപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും, യൗവനത്തിലേക്ക് കാൽകുത്തിയപ്പോൾതന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം; പക്ഷേ, പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയിൽ കാമശാന്തിക്ക് ഒരു ഉപകരണം- അതുമാത്രമാണ് താൻ അയാൾക്കെന്ന് അമ്മുക്കുട്ടി തിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയിൽ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവൾ ഒരു പ്രസിദ്ധ എഴുത്തുകാരിയായിമാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷേ, ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന.

റൂത്തിന്റെ ലോകം_ലാജോ ജോസ്

Image
 റൂത്തിന്റെ ലോകം_ലാജോ ജോസ്  റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓർമ്മക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കൽ ത്രില്ലർ. വായനയിലേക്ക് കടക്കുമ്പോൾ നമ്മൾ കാണുന്നത്, രണ്ട് പേരുടെ ഡയറി കുറിപ്പുകൾ വായിക്കുന്ന രീതിയിൽ ആണ്. ഒരു അധ്യായം റൂത്ത് റൊണാൾഡ്‌ അടുത്ത അദ്ധ്യായം റൊണാൾഡ്‌ തോമസ്. "ഇത്രയും സ്നേഹം ലഭിക്കാൻ ഞാനെന്താണ് ചെയ്തിട്ടുള്ളത്? ഈ സ്നേഹത്തിന് ഞാൻ അർഹയാണോ? റൂത്ത് റൊണാൾഡ്‌ തന്റെ ഭർത്താവിന്റെ സ്നേഹത്തെ കുറിച്ച ഓർക്കുമ്പോൾ തോന്നുന്ന വാചകങ്ങൾ കൊണ്ടാണ് കഥ ആരംഭിക്കുന്നത്. റൊണാൾഡ്‌ തോമസ് pmt multi speciality hospital ജനറൽ സർജൻ ആയി ജോലി നോക്കുന്നു. ഇൻലോസ് ആരുമില്ലാത്ത ഏകമകൻ. മാതാപിതാക്കൾ മരിച്ചു. അനാഥായ റൂത്തിന്റെ തറവാട് നിർമ്മൽ ഓർഫനേജ്‌ ചെങ്ങന്നൂർ. കുട്ടികൾ രണ്ടുപേർ  റയാനും എമ്മയും. അഞ്ചാം ക്‌ളാസിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. വീട്ടിലെ സഹായത്തിന് അശ്വിനിയാണ്. ടാക്സി ഓടിക്കുന്ന ഭാസ്‌ക്കരൻ ചേട്ടന്റെ മകൾ. അടുത്തിടെ നടന്ന ഒരു അപകടത്തെ തുടർന്ന്, റെട്രോഗ്രേഡ് അംനീഷ്യ റൂത്തിന്റെ ജീവിതത്തെ ആകെ ബാധിച്ചു.short term memory l...

ഉടല്‍ത്തിറ_Udalthira_ഇലവൂര്‍_ശ്രീകുമാര്‍_Elavoor_Sreekumar

Image
ഉടൽത്തീറ  പുനർ വായന ഉടൽ ഒരു സമസ്യയാണ്; ഉടൽ സ്ത്രീയുടേതാകുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. പെണ്ണിന്റെ ആന്തരികസ്വത്വത്തെ നിരാകരിക്കുകയും പെണ്ണെന്നാൽ ഉടൽമാത്രമാണ് എന്ന് കരുതുകയും ചെയ്യുന്ന ആണത്തബോധത്തിനെതിരേ സർഗാത്മകമായ കലാപം അഴിച്ചുവിടുന്ന നോവലാണ് ഉടൽത്തിറ. കീഴടക്കപ്പെടുന്ന ഉടലുകൊണ്ടുതന്നെ ഉയിർത്തെഴുന്നേറ്റ് പ്രതിരോധം തീർക്കുകയും, ഒത്തുതീർപ്പുകളല്ല അവസാനിപ്പിക്കലാണ് പ്രശ്ന‌ങ്ങളുടെ പ്രതിവിധി എന്ന സന്ദേശം നൽകുകയും ചെയ്യുന്നു നോവലിസ്റ്റ്. ഒരേ സമയം ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിൻ്റെയും ആത്മാവിനെ തൊട്ടറിയുന്ന ഈ നോവൽ മലയാളഭാവനയിൽ ശരിയായ ഇരിപ്പിടമുറപ്പിക്കുന്നു CHARACTERS  അംബുനായര്‍  കമലം പത്മാവതിയമ്മ     അനീഷ സൈഗാള്‍ ജയ്ന്‍ പ്രഭാകര്‍ കുര്യാസ് കുരിയാക്കോസ്  ജസീന കുര്യാസ്  അഖിൽനാഥ്‌  ഇജ്‌ജാസ് അഹമ്മദ്  കൃഷ്ണൻനായരുടെ പെട്ടിക്കട  യോഹന്നാന്റെ ചായക്കട ശശി നായരുടെ ബാർബർഷോപ്പ്   നെഗറ്റീവ് സുന്ദരേശൻ  റസാക്ക് മുതലാളി  അനന്ദേട്ടൻ ബോംബെ  ഇമ്രാൻ  ബെല്ലി  രങ്കനാഥൻ  സുബ്രഹ്മണ്യൻ  ഹരീന്ദ്രൻ  "എഴുത...