Posts

അടയാളങ്ങൾ _ സേതു

Image
പ്രിയംവദമേനോൻ എന്ന അമ്മയുടെയും നീതു എന്ന മകളുടെയും ജീവിതകഥയാണ് അടയാളങ്ങളിൽ സേതു വരച്ചിട്ടതെങ്കിലും, അതിലൂടെ പാർവ്വതിപുരം എന്ന സ്ഥലത്തു സംഭവിക്കുന്ന മുതലാളിത്ത അധിനിവേശങ്ങളുടെയും, ആധുനിക  കോർപ്പറേറ്റ്  യുഗത്തിൽ  കമ്പിനികൾ കൊണ്ടുവരുന്ന യന്ത്രവത്കരണവും തൊഴിലാളി ചൂഷണവും പ്രതിപാദിക്കുന്നു. ഗോവയിൽ നടക്കുന്ന ബിസ്സിനെസ്സ് കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കാൻ വേണ്ടി പോവുന്ന പ്രിയംവദമേനോൻ. അവിടെ വച്ച്  പേപ്പർ അവതരിപ്പിക്കുമ്പോൾ ഒരു പാർവ്വതിപുരത്തിന്റെ കഥ പറയുന്നുണ്ട്. മുനിയാണ്ടി എന്നയാൾ ഒരു എംജിആർ ആരാധകനായിരുന്നു. ഗ്രാമത്തിന്റെ നൈർമല്യത്തിന്റെ സമൃദ്ധിയുടെ വിളനിലമായിരുന്നു പാർവ്വതിപുരം. എന്നാൽ മുതലാളിത്ത അധിനിവേശത്തോടെ മീനാക്ഷിപാളയമായി ആ ഗ്രാമം മാറ്റപ്പെട്ടു.      ചെട്ടിയാർമാർ സമൃദ്ധമായ കരിമ്പിൻ തോട്ടങ്ങൾ കണ്ടുകൊണ്ടാണ് പാർവ്വതിപുരത്തേക്ക് വരുന്നത്. പഞ്ചസാരഫാക്‌ടറിയുടെ ഉത്ഭവത്തോടെ വ്യവസായഗ്രാമം എന്ന നിലയിലേക്ക് ആ ഗ്രാമം മാറ്റപ്പെട്ടു. അതുവരെ അവിടുത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്ന മനോഭാവത്തിൽ നിന്നും വിഭിന്നമായി എങ്ങനെയെങ്കിലും പഞ്ചസാരഫാക്ടറിയിൽ ജോലി ലഭിക്കണമെന്നായി. എന്നാ...

Rebound Relationships - Article from Women's Era - February 2025

Image
  Click here to read

സഞ്ചാരിപ്രാവ് - കെ. രേഖ

Image
സഞ്ചാരിപ്രാവ് - കെ. രേഖ ഷാലമിസ്സും രാജയും കേന്ദ്ര കഥാപാത്രങ്ങൾ ആയി മാറിയ കഥ. വിനോദയാത്രയുടെ ഭാഗമായി കോളേജ് അധ്യാപികയെന്ന നിലയിൽ കുട്ടികളുമായി മറയൂർ എന്ന മലയോരഗ്രാമത്തേക്ക് വന്നതാണ് ഷാലമിസ്സ്. അവിടെ കാലങ്ങളായി ജീപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന രാജ എന്ന കഥാപാത്രം. ഏകാകിയായ അധ്യാപികയുടെ ജീവിതം കുട്ടികൾക്കും സഹപ്രവർത്തകർക്കും സൂപ്പർ സീനിയർസിനും എല്ലാം ഒരു കടംങ്കഥയാണ്. എന്തുകൊണ്ടാണ് ജീവിതത്തിൽ ഷാലമിസ്സ് ഒറ്റപ്പെട്ടതു എന്നുള്ളതിന് അവരുടേതായ സങ്കല്പിതകഥകൾ അനവധിയുണ്ട്.  വൈകുന്നേരം ജലദോഷപ്പനി തുടങ്ങുന്നു എന്ന് കണ്ടപ്പോൾ തൊട്ടടുത്തുള്ള ചായക്കടയിൽ ചുക്ക് കാപ്പി കുടിക്കാനായി പോകുന്നതും. പിന്നീട് അവിടെ വച്ചു രാജിനെ കാണുകയും, തുടർന്ന് ആ മലയടിവാരത്തേക്കുള്ള രാജിൻ്റെ  വീട്ടിലേക്ക് സ്വന്തം ജീവിതകഥ  പറഞ്ഞു പോകുന്നതും. അവിടെ വച്ചു തൻ്റെ  കഥയുടെ പൂർണ്ണത നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്യുന്ന കഥാപാത്രം. പിരിഞ്ഞു പോകുമ്പോൾ, വായനക്കാർക്കും ഷാലയെ പോലെ രാജിനെയും തൻ്റെ  ഭാര്യ ഈശ്വരിയെയും റാണിയെയും മറക്കാനാവില്ല.  കൂരിരുട്ടിൻ്റെ  കുഞ്ഞാലീല ഒപ്പം മറ്റൊരു കഥയും രേഖ ...

പുറ്റ് വിനയ് തോമസ്

Image
അപരിഷ്‌കൃതമായ ചിന്തകളുടെ ജീനുകള്‍ കുടിയിരിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള അനുഭവലോകമാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്. ഒരു സമൂഹം കുടുംബം എന്ന വ്യവസ്ഥയ്ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന സ്ഥാനമാനങ്ങളെ പറ്റിയും മനുഷ്യരിലെ കപട സദാചാര ചിന്തകളെ പറ്റിയും മതങ്ങള്‍ അധികാരം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്ന മനുഷ്യ വികാരങ്ങളെ കുറിച്ചും ആഴത്തിലുള്ള സംവാദങ്ങള്‍ക്ക് ഈ നോവലില്‍ ഇടം കൊടുക്കുന്നു. കുടുംബമെന്നത് പുരുഷാധിപത്യപരമായ ഒരു സംവിധാനമാണ്. കാലമെത്ര കഴിഞ്ഞാലും ഇപ്പോഴും ആ നിലപാടില്‍ തന്നെയാണ് ഓരോ സമൂഹത്തിലെയും കുടുംബത്തിന്റെ അധികാര വ്യവസ്ഥ. കുടുംബമെന്ന പ്രസ്ഥാനത്തിലെ അധികാരവ്യവസ്ഥയും ലിംഗനീതിയുടെ വിവേചനവും ശക്തമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ഏകദേശം അതേ നാണയത്തിന്റെ മറുവശം പോലെ തുടര്‍ന്നുവരുന്ന മറ്റൊന്നാണ് മനുഷ്യരിലെ കപട സദാചാരബോധവും.  പെരുമ്പാടി എന്ന സ്ഥലത്തേക്കുള്ള കുടിയേറ്റവും അവിടുത്തെ ജീവിത സാഹചര്യങ്ങളും നോവല്‍ ഘടനയില്‍ പുതുമ നിറഞ്ഞ വിഷയമല്ല. എന്നാല്‍ പുറ്റിനെ വ്യത്യസ്തമാക്കുന്നത് അതിലെ ആഖ്യാനവും എഴുത്തുകാരന്‍ സമൂഹത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന കാല, ദേശ, ഭാഷ, സാമ...

കടലിന്റെ മണം പിഎഫ് മാത്യൂസ്

Image
മനുഷ്യ മനസ്സ് എന്നു പറയുന്നത് വെളിവില്ലാതെ പായുന്ന ഭ്രാന്തൻ വാഹനമാണ്. അതിനു തോന്നുമ്പോൾ കരയിലോടാം കടലിൽ നീന്താം ആകാശത്തിലൂടെ പറക്കുകയും അന്തരീക്ഷത്തിൽ അലിഞ്ഞുപോകുകയും ചെയ്യാം. അതിനെ യുക്തി എന്ന ഒരൊറ്റ അളവുകോലു വച്ചു കണക്കു കൂട്ടി മനുഷ്യജീവിതത്തിൽ സംഭവി ക്കാവുന്ന കാര്യങ്ങൾകൊണ്ട് കഥ കെട്ടിയുണ്ടാക്കുന്നത് താണ തരം ബൗദ്ധിക കർമ്മമാണെന്നും തോന്നുന്നുണ്ട്.  കുറച്ച്  സാധാരണ മനുഷ്യരുടെ ചുറ്റുപാടുകളും അവര്‍ക്ക് നേരിടേണ്ടി വരുന്ന അസാധാരണ സാഹ്യചര്യങ്ങളും തുറന്നു കാട്ടുന്ന ഒരു നോവല്‍ ആണ്. കടല്‍ പോലെ എല്ലാം ഒളിപ്പിച്ച് വച്ച് പുറമേ ശാന്തമായി തിരയടിച്ച് കൊണ്ടിരിക്കുന്ന സമസ്യയെ വളരെ വിദഗ്തമായി ആവിഷ്കരിച്ചിരിക്കുന്നു. ഗുമസ്‌തരും ലൈംഗിക ത്തൊഴിലാളികളും മരാമത്തു കരാറുകാരും പിമ്പുകളും പോലീസു കാരും വക്കീലരും വിദ്യാർത്ഥികളും അരാജകരും കലാകാരരും തൊഴിൽ രഹിതരുമെല്ലാം വ്യാപരിക്കുന്നുണ്ടെങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല.

അടങ്ങ് മലയാളീ: പത്ത് രതിക്കഥകൾ_ ഉണ്ണി ആർ

Image
ഭീകരത സൃഷ്ടിക്കുന്ന രതി വൈകൃതങ്ങളും ആൺ ശൂരത്വങ്ങളും മാത്രമാണ്   ഈ രതിക്കഥകളിൽ നിറഞ്ഞുനിൽക്കുന്നത്. മറ്റു ഭാഷകളിലെ മഹത്തായ രതി കഥകൾ ലിംഗഭേദമന്യേ വായനക്കാരുടെ ചോദനകളെ  ഉണർത്താൻ പര്യാപ്തമാകുമ്പോൾ ഭയവും അറപ്പും വെറുപ്പുമൊക്കെ ജനിപ്പിക്കാൻ പര്യാപ്തമായ സന്ദർഭസൃഷ്ടിയും പാത്രസൃഷ്ടിയും കൊണ്ട് ഏതോ തരത്തിലെ ആത്മ സംതൃപ്തി തേടാൻ ശ്രമിക്കുകയാണ് കഥാകൃത്ത് എന്നുപോലും തോന്നിപ്പോകും.  സ്വയംഭാഗം, വാത്സ്യായനൻ, പ്രിയനേ വാഴ്ത്തപ്പെട്ട പാപീ, മാവ്  വെട്ടുന്നില്ല, ഒരു ഭയങ്കര കാമുകൻ, പെണ്ണും ചെറുക്കനും, സൗന്ദര്യലഹരി  മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, ജലം, നീലച്ചിത്രം, ലീല എന്നിവയാണ് സമാഹാരത്തിലെ കഥകൾ. ഇതിൽ തന്നെ വാത്സ്യായനൻ, മാവ് വെട്ടുന്നില്ല, പ്രിയനേ വാഴ്ത്തപെട്ട പാപീ, നീലച്ചിത്രം, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, എന്നിവയെല്ലാം വെറുതെ വായിച്ചു പോകാവുന്നവ മാത്രമായിട്ടാണ് എനിക്ക്  തോന്നിയത്.  മനുഷ്യന്റെ  ആഗ്രഹ  പൂർത്തീകരണത്തിന് ഏതറ്റം  വരേയും  കടന്നുപോകാവുന്ന മനസ്സിനോട് അടങ്ങ് മലയാളി എന്നൊക്കെ പറയാം പക്ഷേ ഇത്തരത്തിലുള്ള  ഭയാത്മകമായ സന്ദർഭ...

കറുത്തച്ചൻ _ എസ് കെ ഹരിനാഥ്

Image
ഒരു പെൺകുട്ടിയുടെ ആത്മഹത്യ സൃഷ്‌ടിച്ച ആഘാതത്തിന്റെ്റെ ദുരൂഹതകൾ തേടി അവളുടെ കാമുകന അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവൽ. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലർ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങൾ എന്തൊക്കെയാണ് ? ഷഫീകിന്റെ കോളേജ് കാലത്തെ കാമുകി അയറിന്റെ ആത്മഹത്യയുടെ കാരണം തേടി പോകുന്നതും, പിന്നീട് കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ പോരാളികൾ എന്ന ഉത്തരം കണ്ടെത്തുന്നതും പൈശാചികആക്രമണങ്ങളെ ദൈവികമായ ശക്തി കൊണ്ട് ഫാദര്‍ സൈമണ്‍  വരുതിയിൽ വരുത്തുന്നതും ആയിരുന്നു..  കഥയില്‍ ഉടനീളം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ സാത്താന്‍ അതി ക്രൂരമായി തന്നെ നേരിടുന്നു. ഫാദര്‍ വിന്‍സെന്റ് തുടങ്ങി ഫാദര്‍ പയസ് വരെ ചെന്നെത്തുന്ന നിര. തലനാരിഴക്ക് രക്ഷപ്പെട്ട് പോകുന്ന ഷഫീക്കും ഫാദര്‍ ലൂയിയും ആരോഗ്യകരമായി തിരിച്ചെത്ത...